Wednesday 2 August 2017

ഒരു തേപ്പ് പെട്ടി തലയിൽ നിന്ന് ഒഴിവായതിന്റെ ആഘോഷം..



ഒരു തേപ്പ് പെട്ടി തലയിൽ നിന്ന് ഒഴിവായതിന്റെ ആഘോഷം..

ഗുരുവായൂര്‍  ക്ഷേത്രത്തിലെ കതിര്‍മണ്ഡപത്തില്‍  നിന്നും  താലി  കെട്ട്  കഴിഞ്ഞിറങ്ങിയ  യുവതി   വരനെ  ഉപേക്ഷിച്ച്  കാമുകന്‍റെ  കൂടെ  പോകാന്‍  തുനിഞ്ഞതോടെ  ക്ഷേത്ര നട കയ്യങ്കളിക്ക്  സാക്ഷ്യം  വഹിച്ചു  .
പോലിസ്  എത്തി ഇരു  വിഭാഗത്തിനെയും  പിടിച്ച്  മാറ്റിയാതോടെയാണ്   സംഘര്‍ഷം  ഒഴിവായത്  കൊടുങ്ങല്ലൂര്‍  കുടുന്നപ്പള്ളി  വീട്ടില്‍ സതീശന്റെ  മകന്‍ ഷിജിലും  മുല്ലശ്ശേരി  മാമ്പുള്ളി  ഹരിദാസിന്‍റെ  മകള്‍  മായയും  തമ്മിലുള്ള  വിവാഹമാണ്  ഗുരുവായൂര്‍ ക്ഷേത്ര മണ്ഡപത്തില്‍  നടന്നത് .
വിവാഹം കഴിഞ്ഞ്  കതിര്‍മണ്ഡപത്തില്‍   നിന്ന്  ഇറങ്ങി  ഇരുവരും നടയില്‍  നിന്ന്  തൊഴാന്‍  നില്‍ക്കുമ്പോഴാണ്  വരന്‍റെ  ചെവിയില്‍  ആ  രഹസ്യം  പറഞ്ഞത്
ഞാന്‍  നിന്‍റെ  കൂടെ  വരുമെന്ന്  കരുതേണ്ട  എന്നെ  കൊണ്ട് പോകാന്‍  എന്‍റെ  കാമുകന്‍  ഇതാ  നില്‍ക്കുന്നു  എന്ന് പറഞ്ഞ് ചൂണ്ടി  കാണിച്ചുകൊടുത്തു .
വിവരം  കേട്ട്  പരവശനായ വരന്‍  കൂടെയുള്ള ബന്ധുക്കളോട്  വിവരം  ധരിപ്പിച്ചു.
വരനും   ബന്ധുക്കളും  ചേര്ന്ന്‍   അര മണിക്കൂറോളം   യുവതിയുമായി അനുരഞ്ജന  ചര്‍ച്ച  നടത്തിയെങ്കിലും  വഴങ്ങാന്‍  തയ്യാറായില്ല
തുടര്‍ന്ന്  വരന്‍റെ ആളുകളും  വധുവിന്‍റെ  ബന്ധുക്കളും  തമ്മില്‍  കശപിശ  തുടങ്ങി സംഭവം  അറിഞ്ഞു എത്തിയ  ഗുരുവായൂര്‍ പോലിസ്  ഇരുവിഭാഗത്തെയും  സ്റ്റെഷനിലേക്ക്‌  കൊണ്ട് പോയി
അവിടെ നടന്ന  ചര്‍ച്ചയില്‍   വരന്‍റെ  അച്ഛന്‍  15  ലക്ഷം  രൂപ  നഷ്ടപരിഹാരം തങ്ങള്‍ക്ക്  ലാഭിക്കണമെന്ന് ആവശ്യപ്പെട്ടു.
ചര്‍ച്ചയ്ക്കൊടുവില്‍   8 ലക്ഷം  രൂപയ്ക്ക് തീരുമാനമായി ഒരു  മാസത്തിനുള്ളില്‍  നല്‍കാമെന്ന്  വധുവിന്‍റെ അച്ഛന്‍  സമ്മതിച്ചു കരാര്‍ ഒപ്പിട്ടു.
വധു വിന്‍റെ വീട്ടുകാര്‍ ഗുരുവായൂരിലെ ഹാളില്‍ ഒരുക്കിയ ഭക്ഷണം കഴിക്കാന്‍ നില്‍ക്കാതെ വരനും സംഘവും കൊടുങ്ങല്ലുരിലെയ്ക്ക് മടങ്ങി
വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം താലി കെട്ടിന് നിന്ന് കൊടുത്ത യുവതി താലി കെട്ട് കഴിഞ്ഞപ്പോള്‍ സ്വന്തം നിലപാടിലേക്ക് മാറുകയായിരുന്നു.

വീട്ടിലെത്തിയ വരന്‍ അല്ലാവരെയും വിളിച്ചുകൊണ്ടു
ഒരു തേപ്പ് പെട്ടി തലയിൽ നിന്ന് ഒഴിവായതിന്റെ ആഘോഷം നടത്തുകയും ചെയ്തു..
അത് സോഷ്യല്‍ മീഡിയക്കുമുന്നില്‍ തുറന്നുകാണിക്കുകയും ചെയ്തു..

നടിയെ ആക്രമിച്ച കേസ്: ശ്രിതയുടെ മൊഴിയെടുത്തു

നടിയെ ആക്രമിച്ച കേസ്: ശ്രിതയുടെ മൊഴിയെടുത്തു





കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ പോലീസ് നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ഉളിയന്നൂരിലെ ശ്രിതയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം വിവരങള്‍ ചോദിച്ചറിഞ്ഞത്. ആക്രമണത്തിന് ഇരയായ നടിയുടെ അടുത്ത സുഹൃത്താണ് ശ്രിത. ആക്രമിക്കപ്പെട്ട ശേഷം നടി ശ്രിതയുടെ വീട്ടില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ശ്രിതയുടെ മൊഴിയെടുക്കാനായി എത്തിയത്.
ആക്രമത്തിന് ഇരയായ നടിയും അറസ്റ്റിലായ നടന്‍ ദിലീപുമായുള്ള പ്രശ്നത്തെ കുറിച്ച് പോലീസ് ശ്രിതയോട് ചോദിച്ചറിഞ്ഞിട്ടുണ്ട്. നടിയുമായി നല്ല സൌഹൃദം ഉണ്ടെന്നും ദിലീപുമായി പരിചയം ഇല്ല എന്നും ശ്രിത പോലീസിനോട് പറഞ്ഞതായാണ് വിവരം.
കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ടിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം ഓഡിനറിയിലൂടെയാണ് ശ്രിത ശിവദാസ് സിനിമയിലെത്തുന്നത്. തുടര്‍ന്നു ഏതാനും സിനിമകളില്‍ നായികയായ ശ്രിത വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

രസകരമായ പേരുമായി ഒരു വിനീത് ശ്രീനിവാസൻ ചിത്രം വരുന്നു

രസകരമായ പേരുമായി ഒരു വിനീത് ശ്രീനിവാസൻ ചിത്രം വരുന്നു






മലയാളികളുടെ പ്രീയപ്പെട്ട സംവിധായകനും നടനും ഗായകനുമൊക്കെയാണ് വിനീത് ശ്രീനിവാസൻ ഇപ്പോൾ. വിനീത് ശ്രീനിവാസൻ എന്നാൽ ഒരു വിശ്വാസമാണ് മലയാളി സിനിമ പ്രേക്ഷകർക്ക് . കാരണം ഒരു മോശം ചിത്രം വിനീത് സംവിധാനം ചെയ്യുമെന്നോ അഭനയിക്കുമെന്നോ മലയാളികൾ കരുതുന്നില്ല. അത് കൊണ്ട് തന്നെ ഓരോ വിനീത് ശ്രീനിവാസൻ ചിത്രം വരുമ്പോഴും മലയാളികൾക്ക് വലിയ പ്രതീക്ഷകൾ ആണ്. അടുത്തതായി വിനീത് നായകനായി എത്തുന്ന മലയാള ചിത്രം വളരെ രസകരമായ ഒരു പേരോടെയാണ് എത്തുന്നത്. ആന അലറലോടലറൽ എന്നാണ് ഈ ചിത്രത്തിന്റെ പേര്. ഇതിനോടകം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞ ഈ ചിത്രം ഈ വർഷം തന്നെ പ്രദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . നവാഗത സംവിധായകനായ ദിലീപ് മേനോൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി പ്രജിത് സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫിയിൽ ദിലീപ് മേനോൻ സംവിധാന സഹായി ആയി ജോലി ചെയ്തിട്ടുണ്ട്.
ആന അലറലോടലറൽ എന്ന ഈ ചിത്രം ഒരു ഗ്രാമത്തിൽ നടക്കുന്ന ആക്ഷേപ ഹാസ്യ ചിത്രമാണ്. ഒരു ഗ്രാമീണ യുവാവിന്റെ വേഷമാണ് ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നതു. ഹാസ്യത്തിന് ഒരുപാട് പ്രാധാന്യമുള്ള ഒരു ചിത്രമാണിത്. ശരത് ബാലൻ എന്ന നവാഗതനാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും.
എബി, ഒരു സിനിമാക്കാരൻ എന്നീ രണ്ടു ചിത്രങ്ങൾ വിനീത് ശ്രീനിവാസന്റേതായി ഇതിനോടകം ഈ വർഷം പുറത്തിറങ്ങി കഴിഞ്ഞു. ശ്രീകാന്ത് മുരളിയാണ് എബി സംവിധാനം ചെയ്തത് എങ്കിൽ ലിയോ തദേവൂസ് ആണ് ഒരു സിനിമാക്കാരൻ ഒരുക്കിയത്. വിനീത് ശ്രീനിവാസൻ ഒരച്ഛനായതും ഈ വർഷമാണ്. ഏതായാലും 2017 വിനീത് ശ്രീനിവാസന് ഒരു മികച്ച വർഷമായി മാറി കഴിഞ്ഞിട്ടുണ്ട് ഇതിനോടകം.

ഒരു തേപ്പ് പെട്ടി തലയിൽ നിന്ന് ഒഴിവായതിന്റെ ആഘോഷം..

ഒരു തേപ്പ് പെട്ടി തലയിൽ നിന്ന് ഒഴിവായതിന്റെ ആഘോഷം.. ഗുരുവായൂര്‍  ക്ഷേത്രത്തിലെ കതിര്‍മണ്ഡപത്തില്‍  നിന്നും  താലി  കെട്ട്  കഴിഞ്ഞിറങ്ങ...